Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protests

നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു; മാറാടിയിലെ ഷാപ്പ് ഇനി പ്രവര്‍ത്തിക്കില്ല, ലൈസന്‍സ് റദ്ദാക്കി

മുവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കള്ളുഷാപ്പ് എക്‌സൈസ് പൂട്ടിച്ചു. കഴിഞ്ഞ ദിവസം മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതരും പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് എക്‌സൈസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാപ്പിന് നല്‍കിയ ലൈസന്‍സ് റദ്ദാക്കിയത്.

ഇതോടെ കഴിഞ്ഞ മുപ്പത്തിയൊന്ന് ദിവസമായി കള്ളുഷാപ്പിനെതിരെ നടന്ന സമരം പിരിച്ചുവിട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കനത്ത മഴയത്തും ഷാപ്പിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നിരവധി തവണ ഷാപ്പുടമ കള്ളുമായി എത്തിയിരുന്നെങ്കിലും പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇതിന് സാധിച്ചിരുന്നില്ല.

ഷാപ്പുടമ ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ ഉത്തരവ് നേടി പോലീസിനെ സമീപിച്ചിരുന്നെങ്കിലും പോലീസ് എത്തിയിട്ടും ജനങ്ങളുടെ പ്രതിഷേധത്തെ മറികടക്കാന്‍ ആയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ പ്രതിഷേധം ശക്തമാക്കുകയും എക്‌സൈസ് മന്ത്രിക്കും കമ്മീഷണര്‍ക്കും പരാതിയുമായി മുന്നോട്ടു പോവുകയും ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി തന്നെ എക്‌സൈസ് കമ്മീഷണര്‍ കള്ളുഷാപ്പിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന ഉത്തരവ് ഇറക്കിയത്.

രാഷ്ട്രീയഭേദമന്യേ പ്രദേശവാസികളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്‍റെ ഫലമായാണ് ഷാപ്പിന്‍റെ പ്രവര്‍ത്തനം ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നത്. ആരാധനാലയങ്ങളും ജനനിബിഡ പ്രദേശവുമായ ഇവിടെ കള്ളുഷാപ്പ് വരുന്നതിനെതിരെ കനത്ത പ്രതിഷേധമായിരുന്നു ഉണ്ടായിരുന്നത്. മുപ്പത്തിയൊന്ന് ദിവസമായി നടന്നു പോന്ന ജനകീയ സമരം ഇന്ന് രാവിലെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നേരിട്ടെത്തിയാണ് ഔദ്യോഗികമായി അവസാനിപ്പിച്ചത്.

നേരത്തെ ജനകീയ സമര സമിതിയുടെ സമരം തുടരുന്നതിനിടെ മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇവാനിയ മരിയ സജേഷ് എന്ന വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക് കത്തയച്ചത് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. "ഞങ്ങളൊക്കെ വല്ലാതെ പേടിച്ചു പോയി. സര്‍, കള്ള് ഷാപ്പ് ഇവിടെ നിന്ന് മാറ്റിത്തരാന്‍ വേണ്ട നടപടികള്‍ ചെയ്യണമെന്ന് അപേക്ഷിക്കുകയാണ്' എന്നു പറഞ്ഞു കൊണ്ടായിരുന്നു വിദ്യാര്‍ഥിനിയുടെ കത്ത്.

അതേസമയം, സമരം അവസാനിപ്പിച്ചതോടെ പ്രദേശവാസികളും സമരസമിതിയും ചേര്‍ന്ന് മധുരപലഹാരവിതരണവും പായസ വിതരണവും നടത്തി. സമരത്തിന് നേതൃത്വം നല്‍കിയവരെ എഎല്‍എ ചടങ്ങില്‍ ആദരിക്കുകും ചെയ്തു.

മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ്‌സ് മേരി ആന്‍റണി, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാന്‍റി എബ്രഹാം, വൈസ് പ്രസിഡന്‍റ് സാജു കുന്നപ്പള്ളി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സാബു ജോണ്‍, മാറാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പി.പി. ജോളി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ സമാപന യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

Kerala

സ്ഥാനാർഥി നിർണയം: കോൺഗ്രസിൽ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് ഒട്ടേറെ സ്ഥലങ്ങളിൽ എതിർപ്പ്. പലയിടങ്ങളിലും പ്രതിഷേധം അതിരുവിട്ടതിനെത്തുടർന്ന് സ്ഥാനാർഥി പ്പട്ടികയിൽ ഉണ്ടായിരുന്നവർ പാർട്ടി വിടുന്ന സാഹചര്യവുമുണ്ടായി.

ചിറയിൻകീഴിൽ യുഡിഎഫി സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ബി.എസ്. അനൂപ് ബിജെപി സ്ഥാനാർഥിയായി. നേമത്ത് സ്ഥാനാർഥിപ്പട്ടികയിൽ പരിഗണിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.എസ്. നുസൂർ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു പാർട്ടി വിട്ടു.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് എതിരേയാണ് നുസൂർ ആരോപണങ്ങൾ ഉന്നയിച്ചത്.

പാറശാലയിൽ നെയ്യാറ്റിൻകര സനലിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നു മുൻ കോണ്‍ഗ്രസ് എംഎൽഎ എ.ടി. ജോർജ് പ്രഖ്യാപിച്ചു.

സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ചടയമംഗലത്തെ കോണ്‍ഗ്രസ് നേതാവും കെപിസിസി അംഗവുമായ അരുണ്‍രാജ് ബിജെപിയിൽ ചേർന്നു.

സിപിഎമ്മിൽ നിന്നെത്തി ഒറ്റപ്പാലം സീറ്റ് കൈക്കലാക്കിയ പി.കെ. ശശിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി.

Kerala

കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാൻ അനുവദിക്കില്ല ; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കൊച്ചി: ദി കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് സിനിമയുടെ റിലീസിനെതിരെ വ്യാപക പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കണ്ണൂരിലും കൊച്ചിയിലും ഡിവൈഎഫ്ഐ പ്രവർത്തകർ തിയറ്ററുകളിലെത്തി പ്രതിഷേധിച്ചു. എറണാകുളത്തെ ഷേണായീസ് തിയറ്ററിൽ അധികൃതരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.

കേരളത്തെ ഇകഴ്ത്തികാണിക്കുന്ന സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്നും പ്രദർശനം റദ്ദാക്കണമെന്നുമാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം. പ്രതിഷേധത്തെ തുടർന്ന് ഷേണായീസ് തിയറ്ററിൽ രാവിലെ 10.10ന് നടത്താനിരുന്ന പ്രദർശനം മാറ്റി. മുപ്പതു ടിക്കറ്റുകൾ ഇവിടെ വിറ്റുപോയിരുന്നു.

സിനിമയുടെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തതോടെയാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. നിർമാതാക്കൾ നൽകിയ അപ്പീലിലാണ് ജസ്റ്റീസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റീസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റെ ഉത്തരവ്.

Kerala

കോൺക്രീറ്റ് പാളി തകർന്നുവീണ് തൊഴിലാളികൾ മരിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്‍റെ കോൺക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടത്തിൽ പ്രതിഷേധവുമായി ബിജെപി. കോഴിക്കോട് കോർപ്പറേഷനിലേക്ക് ബിജെപി ജില്ലാ പ്രസിഡന്‍റ് ഉൾപ്പടെയുള്ള നേതാക്കൾ പ്രകടനവുമായെത്തി.

കോർപ്പറേഷൻ പരിസരത്തേക്ക് മതിൽ ചാടിക്കടന്ന് പ്രവേശിച്ച പ്രവർത്തകരെ പോലീസ് വലിച്ചിഴച്ചു.
പോലീസുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെ നേതാക്കന്മാരും പ്രവർത്തകരും കുത്തിയിരുന്ന പ്രതിഷേധിക്കുകയാണ്.

കോർപ്പറേഷൻ മേയർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, വീഴ്ച പരിശോധിക്കുമെന്ന് മേയർ പ്രതികരിച്ചു.

കോർപ്പറേഷന്‍റെ നിയന്ത്രണത്തിലുള്ള ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിന്‍റെ കെട്ടിട ഭാഗമാണ് തകർന്നുവീണത്. കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് അപകടകാരണം. ലോഡിംഗ് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്.

അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മറ്റിയെങ്കിലും ആദ്യം രണ്ട് പേരുടെയും പിന്നീട് ഒരാളുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.

 

International

ഇസ്രയേലിൽ ജൂത പ്രതിഷേധം

ജറുസലെം: ഇസ്രയേലിലെ ബ്നി ബ്രാകിൽ നിർബന്ധിത സൈനിക സേവന നിയമത്തിനെതിരേ തീവ്ര യാഥാസ്ഥിതിക ജൂതവിഭാഗമായ ഹരേദി സമൂഹത്തിന്‍റെ പ്രതിഷേധം.

രണ്ടു വനിതാ സൈനികർ ഹരേദി ജൂതരുടെ പ്രദേശത്ത് നോട്ടീസ് നൽകാനെത്തിയതാണു സംഘർഷത്തിനു കാരണമായത്. ഇവരെ പ്രദേശവാസികൾ സ്ഥലത്തുനിന്ന് ഓടിച്ചു. പോലീസ് എത്തിയാണ് ജനക്കൂട്ടത്തിൽനിന്നു വനിതാ സൈനികരെ രക്ഷപ്പെടുത്തിയത്.

ഇതിനു പിന്നാലെ തെരുവുകളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രകടനക്കാർ മാലിന്യവീപ്പകൾ കത്തിച്ചു, റോഡ് തടഞ്ഞു, പോലീസ് വാഹനം മറിച്ചിട്ടു, ബൈക്ക് കത്തിച്ചു.

സംഭവത്തിൽ ഇരുപതിലധികം പേരെ അറസ്റ്റ് ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപലപിച്ചു. നിർബന്ധിത സൈനികസേവന ഉത്തരവുകൾ നൽകാനാണു വനിതാ സൈനികർ എത്തിയതെന്ന് തെറ്റിദ്ധരിച്ചാണ് സംഘർഷമുണ്ടായത്.

സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് 28 പേരെ അറസ്റ്റ് ചെയ്തു. ജൂത ഇസ്രേലികൾക്ക് സൈനികസേവനം നിർബന്ധമാണ്. എന്നാൽ, തീവ്ര യാഥാസ്ഥിതിക ജൂതന്മാരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് പരിഷ്കരിക്കാനുള്ള നീക്കങ്ങൾ നടന്നുവരികയാണ്.

NRI

സൂപ്പർ ബൗൾ സ്റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധവുമായി റോ ഖന്ന; ഐസ് ഏജന്റുമാരെ പുറത്താക്കണമെന്ന് ആവശ്യം

കാലിഫോർണിയ: അമേരിക്കയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ 'സൂപ്പർ ബൗൾ' നടക്കുമ്പോൾ, വിദേശികളെ വേട്ടയാടുന്ന ഇമിഗ്രേഷൻ ഏജൻസിക്ക് (ICE) എതിരെ പ്രതിഷേധവുമായി യുഎസ് ജനപ്രതിനിധി റോ ഖന്ന രംഗത്തിറങ്ങി.കാലിഫോർണിയയിലെ സാന്താ ക്ലാരയിലുള്ള ലെവിസ് സ്റ്റേഡിയത്തിന് പുറത്താണ് അദ്ദേഹം പ്രതിഷേധക്കാർക്കൊപ്പം ചേർന്നത്.

ആഡംബരത്തിലിരുന്ന് കളി കാണുന്നതിന് പകരം തന്‍റെ മണ്ഡലത്തിലെ ജനങ്ങളുടെ ആശങ്കകൾക്കൊപ്പം നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സിലിക്കൺ വാലി എം.പിയായ റോ ഖന്ന പറഞ്ഞു.

കളി കാണാൻ എത്തുന്നവരിൽ നിന്നും വിദേശികളെ പിടികൂടാൻ ഐസ് ഏജന്റുമാരെ വിന്യസിക്കുമെന്ന ട്രംപ് ഭരണകൂടത്തിന്‍റെ സൂചനകൾ പ്രദേശവാസികളിൽ വലിയ ഭീതിയുണ്ടാക്കിയിരുന്നു.

ഇമിഗ്രേഷൻ ഏജന്‍റുമാരെ ഭയന്ന് നിരവധി ആളുകൾ എംപിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് സൂപ്പർ ബൗൾ ഞായറാഴ്ച തന്റെ ഓഫീസ് തുറന്നു പ്രവർത്തിപ്പിക്കാൻ അദ്ദേഹം നിർദേശം നൽകി. ICE Out എന്നെഴുതിയ ബോർഡുകളുമായി പ്രതിഷേധക്കാർ സ്റ്റേഡിയത്തിന് പുറത്ത് അണിനിരന്നു. ഐസിന് പുതിയ ഫണ്ടുകൾ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്റ്റേഡിയത്തിൽ ഇമിഗ്രേഷൻ പരിശോധനകൾ ഉണ്ടാകില്ലെന്ന് എൻഎഫ്എൽ (NFL) സുരക്ഷാ വിഭാഗം അറിയിച്ചിരുന്നെങ്കിലും, ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ അവ്യക്തമായ മറുപടികളാണ് പ്രതിഷേധത്തിന് കാരണമായത്.

National

പപ്പു യാദവിന്‍റെ അറസ്റ്റ്: പാറ്റ്നയിൽ കോൺഗ്രസ് പ്രതിഷേധം  

പാറ്റ്ന: ബിഹാറിലെ സ്വതന്ത്ര എംപി പപ്പു യാദവിന്‍റെ (രാജേഷ് രഞ്ജൻ) അറസ്റ്റിൽ പ്രതിഷേധിച്ച് പാറ്റ്നയിൽ കോൺഗ്രസ് പ്രതിഷേധം. എൻഡിഎ സർക്കാർ രാഷ്‌ട്രീയ പകപോക്കൽ നടത്തുകയാണെന്നാരോപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ കോലം കത്തിച്ചു.

വ്യാജരേഖ ചമയ്ക്കൽ കേസിൽ വെള്ളിയാഴ്ച രാത്രി പോലീസ് പപ്പു യാദവിനെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ പപ്പു യാദവിനെ രണ്ടു ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

എന്നാൽ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് എംപിയെ പാറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടുത്ത വാദം കേൾക്കും വരെ അദ്ദേഹം ആശുപത്രിയിൽ തുടരും.

National

മണിപ്പുർ സർക്കാരിനെതിരേ പ്രതിഷേധവുമായി കുക്കി വിദ്യാർഥി സംഘടന

ന്യൂഡൽഹി: മണിപ്പുരിലെ പുതിയ ബിജെപി സർക്കാരിന് രാഷ്‌ട്രീയമായും ധാർമികമായും യാതൊരു ധാരണയുമില്ലെന്നു കുക്കി സ്റ്റുഡന്‍റ് ഓർഗനൈസേഷൻ.

കലാപത്തിനു പിന്നിൽ പ്രവർത്തിച്ച ആളുകൾക്കും സംഘങ്ങൾക്കുമെതിരേ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. സംഘടനയുടെ നേതൃത്വത്തിൽ പുതിയ സർക്കാരിനെതിരേ ഡൽഹി ജന്ദർമന്ദിറിൽ പ്രക്ഷോഭവും സംഘടിപ്പിച്ചു.

അതേസമയം, ചുരാചന്ദ്പുരിൽ കുക്കികൾ രണ്ടുദിവസമായി തുടർന്ന പ്രതിഷേധം അവസാനിച്ചു. പ്രദേശത്ത് ജനജീവിതം സാധാരണ നിലയിലായതായി അധികൃതർ പറഞ്ഞു. കുക്കി സോ, ഹമർ വിഭാഗങ്ങളിൽപ്പെട്ട മൂന്ന് ബിജെപി എംഎൽഎമാർ സർക്കാർ രൂപവത്കരണത്തെ അനുകൂലിച്ചതാണു പ്രതിഷേധത്തിനു കാരണം.

വൈ. ഖേംചന്ദിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിൽ കുക്കി വനിതാ നേതാവ് നെംച കിപ്ജെൻ ഉപമുഖ്യമന്ത്രിയായി ചേർന്നതും എംഎൽഎമാരായ എൽ.എം. ഖൗട്ടെയും എൻ. സനേറ്റും സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതുമാണു പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. ഇതേത്തുടർന്ന് പലയിടങ്ങളിലും നടന്ന പ്രതിഷേധം അക്രമത്തിലേക്കു വഴിമാറുകയായിരുന്നു.

Kerala

കാർഷിക സർവകലാശാലാ ഫീസ് വർധന; എസ്എഫ്ഐ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: കാർഷിക സർവകലാശാലാ ഫീസ് വർധനവിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. സർവകലാശാല വൈസ് ചാൻസലർ ബി. അശോകന്‍റെ വീട്ടിലേക്ക് എസ്എഫ്ഐ പ്രവർത്തകർ രാത്രി നടത്തിയ പ്രതിഷേധത്തെത്തുടർന്നായിരുന്നു സംഘർഷം.

ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പോലീസുകാർ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടാകുകയായിരുന്നു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

സംസ്ഥാന പ്രസിഡന്‍റ് എം. ശിവപ്രസാദിന്‍റെ നേതൃത്വത്തിൽ പോലീസിന്‍റെ ഷീൽഡ് ബലമായി പിടിച്ചു വാങ്ങിയാണ് ജലപീരങ്കിയെ പ്രതിരോധിച്ചത്. രണ്ടു മണിക്കൂർ നേരം സർവകലാശാലയുടെ മൂന്നു ഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചു.

Latest News

Corehub Up